സോഷ്യൽ മീഡിയ ഇതുവരെ കോവിഡ് ഭ്രാന്തിൽ നിന്ന് പുറത്തായിട്ടില്ല. മാർച്ച് 11 ന് മധുരയിൽ ഒരു ഡോക്ടർ ഏതാനും ദിവസങ്ങൾ ആശുപത്രിയിൽ കിടന്ന് മരിച്ചു. ഒരു മാസം മുമ്പ് അവർക്ക് കോവിഡ് വാക്സിനും ലഭിച്ചിരുന്നു. ചിലർ ഉടനെ തന്നെ രണ്ട് സംഭവങ്ങളും കൂട്ടിച്ചേർത്തു. മുകളിൽ പറഞ്ഞതിന് സമാനമായ സന്ദേശങ്ങൾ പറക്കുകയാണ് ഇപ്പോൾ. വേദനസംഹാരികൾ അല്ലെങ്കിൽ കുത്തിവയ്പ്പുകൾക്കൊപ്പം വാക്സിനുകൾ സുരക്ഷിതമല്ലെന്ന് ഇവ അവകാശപ്പെടുന്നു.
ഇത് വ്യാജമാണ്. ഡോക്ടർമാർ ഇത് നിഷേധിക്കുകയും വാക്സിന് മരണവുമായി ബന്ധമില്ലെന്നും പറഞ്ഞു.
മധുര മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു ഹരിഹരിനി. മധുര മെഡിക്കൽ കോളേജിൽ തന്നെ ജനറൽ സർജറി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഡോ. അശോക് വിഘ്‌നേഷിനെ കഴിഞ്ഞ നവംബറിലാണ് ഹരിഹരിണി വിവാഹം ചെയ്തത്.
ഫെബ്രുവരി 5 നാണ് ഹരിഹരിണിക്ക് കോവിഡ് -19 വാക്സിൻ ലഭിച്ചത്. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് “മാർച്ച് 5 ന് ഹരിഹരിണിക്ക് പനിയും ശരീരവേദനയും ഉണ്ടായിരുന്നു. അവരുടെ ഭർത്താവ് വീട്ടിൽ വെച്ച് തന്നെ വേദനസംഹാരിയായ കുത്തിവയ്പ്പ് ഡിക്ലോഫെനാക് നൽകി. കുറച്ചു മണിക്കൂറുകൾക്ക് ശേഷം ഛർദ്ദി ആരംഭിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു ”.
“മാർച്ച് 5 ന് അവരെ മീനാക്ഷി മിഷൻ ആശുപത്രിയിൽ എത്തിക്കുകയും 4- 5 ദിവസം വെന്റിലേറ്റർ പിന്തുണയിൽ സൂക്ഷിക്കുകയും ചെയ്തു. ശേഷം ആയിരുന്നു മരണം.” എന്ന് ഡോക്ടർ കണ്ണൻ വിശദീകരിക്കുന്നു. അടുത്ത ദിവസം മാർച്ച് 12 ന് പോസ്റ്റ്‌മോർട്ടം നടത്തി. രോഗനിർണയമനുസരിച്ച്, അനാഫൈലക്റ്റിക് ഷോക്ക് (കടുത്ത അലർജി പ്രതികരണം) മൂലം ഹരിഹരിണിക്ക് ഹൈപ്പോക്സിക് ഇസ്കെമിക് എൻസെഫലോപ്പതി (ഓക്സിജൻ ലഭിക്കാത്തതിനാൽ മസ്തിഷ്കപ്രശ്നം) എന്ന അവസ്ഥ ആണ് ഉണ്ടായിരുന്നത്. അവർക്ക് ലഭിച്ച വാക്സിനേഷനുമായി ഇതിന് ഒരു തരത്തിലും ബന്ധമില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു കഴിഞ്ഞു. വാക്സിനേഷനുമായുള്ള അലർജി പ്രതിപ്രവർത്തനങ്ങൾ ഇത്രയും കാലത്തിനുശേഷം സംഭവിക്കാൻ കഴിയില്ലെന്നും അവർ സൂചിപ്പിച്ചു.
ആയതിനാൽ പ്രതിരോധ കുത്തിവയ്പ്പുകൾ സുരക്ഷിതമാണ്, പേടിക്കേണ്ട ആവശ്യമില്ല.